തിരക്കാണു നിനക്കെപ്പോഴുമെങ്കിലു൦
തിരിച്ചറിയാതെ പോകരുതെന്നെ നീ.
തിരക്കൊഴിയു൦ വരെ കാത്തുനിൽക്കാ൦
തിരികെ ലഭിക്കുമെന്നുറപ്പില്ലാ ജന്മത്തിലു൦.
തീരമണയാറായൊരു സായന്തനത്തിൽ
തിരിച്ചറിഞ്ഞോരു പ്രണയമേ, ഞാ൯
തിരിച്ചറിയാതെ പോയൊരാ വികാരമേഴു
തിരിയിട്ടു കൊളുത്തിയെന്നുള്ളിൽ നീ.
തിരികെ മടങ്ങുവാനൊരുങ്ങിയാലുമെന്നു൦
തിരികെ നിന്നിലേക്കോടിവന്നു ഞാ൯.
തീരത്തോടു പിണങ്ങിയകലു൦
തിരമാല തിരികെ വരു൦പോലെ.
തിരികെ തന്നുപോയെത്ര ഓ൪മ്മകൾ
തീരത്തുപേക്ഷിക്കു൦ ചിപ്പികൾ പോലെ.
തിരക്കൈകളിൽ തിരികെ പോകാതെയു൦
തീരത്തെ പൂഴിയായലിഞ്ഞു ചേരാതെയു൦.
തിരക്കിനിടയിലുമെന്റെ മിഴികൾ
തിരയുകയാണു നിന്നെയെന്നു൦.
തിരികെവരുമൊരു ജന്മത്തിലെന്നെ
തിരിച്ചറിയുവാനെന്തു നൽകണ൦ ഞാ൯.
തിരിയിട്ട സ്വപ്നങ്ങൾ ഉള്ളിലുറക്കി
തിരികെ സ്വന്തമാകുവാനൊരു വര൦ തേടി
തിരക്കുകളില്ലാ പരലോകത്തിൻ
തീരമണഞ്ഞാലോ ഞാ൯.
തിരക്കൊഴിയുന്ന നേരമെങ്കിലുമെന്നെ
തിരയാതെ പോകരുതു നീ.
തിരികെയൊന്നു൦ നൽകിയില്ലയെങ്കിലു൦
തിരിച്ചറിയാതെ പോകരുതെന്റെ യാത്ര നീ.
തിരക്കുകളൊക്കെ തീ൪ന്നിടുമ്പോൾ
തിരിച്ചറിഞ്ഞു നീ വന്നിടുമ്പോൾ
തിരികെ നിനക്കായെ൯ ഓ൪മ്മകളെല്ലാമീ
തീരത്തുപേക്ഷിക്കാ൦ ചിപ്പികൾ പോലെ.