Tuesday, November 12, 2013

ശകുനം


ശയനമുറി തന് തിരശ്ശീല നീക്കി 
ശശികലേ നിനക്കായി കാത്തുനിന്നു 
ശരശയ്യ തീര്ത്തുതന്നു ജീവിതമിതിനു
ശമനമില്ലേയെന്നോര് ത്തു നിന്നു 
ശാന്തമായുറങ്ങും രണ്ടോമല് ശലഭങ്ങള് 
ശിലയായി മാറ്റുന്നെന് മനവും തനുവും 
ശൂന്യതയെന്തെന്നറിഞ്ഞ നാളിലെന്നോ 
ശില്പമായി നീയെന് ഹൃദയത്തിലുറച്ചു 
ശീലങ്ങളെല്ലാമെന്നോടു പഴകിചേര്ന്നു 
ശ്യാമവര് ണ്ണമോലുമാ  മുഖം കണ്ടുണര്ന്നു
ശാലീനയാം ഭൂമിതന് നെറുകയിലൊരു
ശോണബിന്ദുവായി തെളിഞ്ഞു സൂര്യന് 
ശുഭയാത്ര  നേരുകില്ലെങ്കിലും എന്തിനീ 
ശകാരങ്ങള് ചൊരിയുന്നു നിത്യവും 
ശാപവചനങ്ങളോര്ത്തു നടക്കുമെന് 
ശോകം മിഴികളില്  പടര്ന്നതിനാലോ
ശകടത്തിനായി ഓടും വഴികളിലാരു
ശകുനമായി വന്നതെന്നും അറിഞ്ഞതില്ല 
ശരങ്ങളാല് മുറിവേറ്റു പിടയും മനസ്സില് 
ശകുനത്തിന് ഗുണദോഷത്തിനെന്തു വില

Friday, October 18, 2013

മൗനം


കൗതുകമായെത്തുമാ   സന്ദേശങ്ങള്
കാതങ്ങളോളമിന്നു   അകലെയായി 
കാരണമെന്തന്നു     ചൊല്ലുവാന് 
കാണുമ്പോള്     ഓര്ത്തിടും 

ഇതള് വിരിയുന്നുത്  മത്സരമോ  
ഇടയിലെപ്പോഴുമിനി  മൗനമോ 
മറക്കുവാനോതുന്നെന് മനം 
മായാതെനില്ക്കുന്നു നിന് മുഖം
 

Friday, October 11, 2013

സുദിനം


തൂലികത്തുമ്പില് നിന്നുതിരും
തുള്ളികളേ നിങ്ങളറിയുന്നുവോ
തരളമെന് ഹൃദയത്തില്
തുളുമ്പിനില്ക്കും ആത്മഹര്ഷം

 ഇത്ര മേലെന്നെയറിഞ്ഞ നിന്നൊപ്പം
ഇനിയെന്നുമോര്ക്കാന് ഒരുദിനം
ഇരവും പകലാക്കിയ യാത്രതകളേകി
ഇരുചക്ര വാഹനമേറണമെന്നൊരു മോഹം

നിരത്തിലതു പായിക്കണമെങ്കിലോ
നേടണമല്ലോ കടമ്പകള് പലതും
പഠനമൊരു വെല്ലുവിളിയായി
പരീക്ഷണത്തിന് ഊഴമെത്തി

നഗരത്തിലൊരു രാവു പാര്ത്തിടാന്
നിന്നാലയം തേടിവന്നു ഞാന്
വെയില് മങ്ങിയ വീഥിയിലൂടെ
വാണിഭമലരുകള് കണ്ടുനടന്നു

അന്തിവാനിലെ താരങ്ങളെ പോലെ
അലങ്കാരവിളക്കുകള് മിന്നിനിന്നു
മിഴികളിലാദീപനാളങ്ങള് ഓളമായി
മൊഴികളോ ചിരിയലകളായി

അരികെനിന്നും മാറാതെയൂട്ടി
അത്താഴമുദരത്തിനോ ഭാരമായി
നിനച്ചതില്ല ഒരുനാളും ഞാന്
നിന്നരികെ ശയിക്കുവാനൊരുദിനം

അമ്മയില്ലാതെ നിന്നിടാമെന്നോതിയിട്ടും
ആശങ്കയുണര്ത്തി ആ മുഖങ്ങളെത്തി
ഉറങ്ങുന്നതും നീ ഉണരുന്നതും കണ്ടു
ഉഷസ്സും പതിയെ വന്നുദിച്ചതും കണ്ടു

തിടുക്കത്തിലൊരുങ്ങി ഇറങ്ങുകയായി
തിരിഞ്ഞുനോക്കിനോക്കി യാത്രതയായി
ആള്ക്കൂട്ടത്തില് അലിഞ്ഞുപോയി
അരങ്ങുകണ്ടപ്പോഴതിലും ഭയമായി

ഞാനറിയാതെ കതിരിട്ടൊരു സൌഹൃദം
ഞങ്ങള്ക്കായി തരുമൊരു സൌകര്യം
പാഞ്ഞുപോകുന്നുവല്ലോ സമയരഥം
പാഴ് വേലയായല്ലോ സഹായഹസ്തം

കണ്ടുനില്ക്കാനുമുണ്ടല്ലോ ജനമേറെ
കാക്കികുപ്പായം കണ്ടാലെന്നുടെ
കരങ്ങള് വിറച്ചിടല്ലേ കൃഷ്ണാ
കാലുകള് തെല്ലും പതറിടല്ലേ

നിന്നുള്ളംകയ്യിലുരുകും വെണ്ണയല്ലേ ഞാന്
നിന് കൃഷ്ണതുളസിയല്ലേ എന്നുമെന്നും
കണ്ണീരാല് ചൊല്ലും നാമജപങ്ങളില്
കൈവിടല്ലേ എന്നെയെന്നു മാത്രതമല്ലേ

വിരല്ത്തുമ്പിലൊരു വിസ്മയമായി
വിടര്ന്നുവല്ലോ മറ്റൊരു വിജയമായി
വെയില്നാളങ്ങള്ക്കു ചൂടേറിവന്നു
വിയര്പ്പിന്ചാലുകള് ഒഴുകിവന്നു

അകലെമാടിവിളിക്കുന്നു അലകടല്
അരികത്തൊന്നു ചെല്ലുവാനാശയായി
അറിയാത്ത നാടിതില് ഏകയായി
അലയുവാനില്ലെനിക്കു ധൈര്യം

അരുതാത്ത ആശകളൊക്കെയും
അടക്കുവാനാദ്യം പഠിച്ചതല്ലേ
മോഹങ്ങളതു വ്യാമോഹമാവുമെങ്കില്
മുളയിലേ നുള്ളിക്കളയണമെന്നല്ലേ

കഴിഞ്ഞരാവിന്റെ ആലസ്യവുമായി
കനംതൂങ്ങിയടയുന്നു കണ്പോളകള്
വീടണയണമിനിയെരതയും വേഗം
വീണുമയങ്ങണം ഇത്തിരിനേരം

ഒരുദിവസത്തിന് പരിഭവമോടെ
ഓടിവന്നെന്നെ എതിരേറ്റു ഓമനകള്
ഒറ്റശ്വാസത്തിലോതി വിശേഷങ്ങളെല്ലാം
ഒന്നിച്ചിനിയാകാമൊരു ഊണും ഉറക്കവും

ആരോപണങ്ങളനവധി കേട്ടെന്
ആത്മാവിന് ആഴങ്ങളിലെങ്ങോ
അഴലിന് ആഴിയൊന്നുതീര്ത്തുവെന്നാലും
അകതാരിലെപ്പോഴും അനുസ്മരിക്കുമാദിനം

Friday, August 23, 2013

ഒരു കുഞ്ഞുദുഖം

തിരക്കേറുമീ നഗരവീഥിയരികില്
തനിച്ചു നിന്നിടും കുഞ്ഞുപൂവേ
ആരാമത്തെ അലങ്കരിക്കേണ്ടും നീ
അഴുക്കുചാലിന് തീരമണഞ്ഞതെങ്ങനെ
കാറ്റിന് ചിറകിലേറി വന്നുവോ
കുളിര്മഴയിലൊഴുകി വന്നുവോ
അകലെനിന്നേ കണ്ടു നിന് മുഖം
അടുത്തെത്തുവാന് മോഹിച്ചു മനം
അരികില് വന്നൊന്നു തലോടുവാന്
ആരോരുമറിയാതെ കൊതിച്ചു ഞാന്
തിരിഞ്ഞുനോക്കി നടന്നകലവേ
തിരിച്ചറിയുന്നു നിന് പരിതാപങ്ങള്
മുളയിലേ കൂട്ടുവന്ന കാഴ്ചകള്
മുന്നിലിന്നുമുയരും അജീര്ണ്ണഭാണ്ഡങ്ങള്
ചാരേ പാഞ്ഞടുക്കും ശകടങ്ങളോ
ചാര്ത്തിത്തന്നു ചേറിന് കുപ്പായം
മാനുഷരുതിര്ക്കും ഉമിനീര്ശരങ്ങള്
മുറുക്കിചുവപ്പിച്ചല്ലോ ചുണ്ടുകള്
തുഷാരമണിയേണ്ട വദനമിന്നൊരു
തുപ്പല് കോളാമ്പിയാക്കീ നവലോകം
ചിതറിക്കിടക്കും വര്ണ്ണക്കൂടുകള്ക്കിടയില്
ചിത്രശലഭങ്ങള് കണ്ടതില്ല ചാരുവര്ണ്ണം
ചവറ്റുകൂനയില് നിന്നുയരും ഗന്ധം
ചോര്ത്തിക്കളഞ്ഞല്ലോ നിന് സുഗന്ധം
പൂമ്പൊടി തേടിയാരും പറന്നുവന്നതില്ല
പടര്ത്തിയില്ലാരുമിത്തിരി പരാഗരേണുക്കള്
പരിണമിക്കുകയില്ലേ പുതുമുകുളമായി ഞാനും
പതറിനില്ക്കുന്നു പാതവക്കിലേകയായി അവളും
പാഴ്ജന്മമെന്നോര്ത്തു വിലപിച്ചീടാതെ
പകല് കിനാവിന് തേരിലേറിടുന്നു ദിനവും
അറിയാതൊടുങ്ങുമൊരു വംശത്തിന്
അവസാനകണ്ണിയാവുകയോ നീയും
നാട്ടിന്പുറങ്ങളാകെ വെട്ടിനിരത്തി
നഗരത്തൈകള് നടുന്നുവേഗം നമ്മള്
നാളേയ്ക്കായി കാത്തുവെയ്ക്കുവതെന്തോ
നാറുന്നൊരീ മാലിന്യ ക്കൂമ്പാരങ്ങള് മാത്രം

Monday, July 29, 2013

സൂരൃശാപം


ആകാശകൂടാരത്തിലൊളിമിന്നും താരമേ
അവനിയിലെ ജീവന്റെ ഉറവിടമേ
നീര്മണിയില് തെളിയും മഴവില്ലേ
നിഴലായി കൂടെവരുന്നതും നീയല്ലേ
കാര്മേഘത്തിനുള്ളില് ഒളിക്കുന്നതെന്തേ
കത്തിപ്പടരും കോലാഹലമിതു കണ്ടിട്ടോ
ഊര്ജ്ജം നല്കിടാമെന്നോതീ ചിലര്
ഊര്ജ്ജിതമായി നടത്തീ തട്ടിപ്പുകള്
നാടുനന്നാക്കുവാനായി മുന്നിട്ടിറങ്ങിയവര്
നന്മതന് പാഠമതു മറന്നുപോയി
നടനമാടും മിഴികളില് മയങ്ങിപ്പോയി
നര്മ്മസല്ലാപങ്ങളില് മുഴുകിപ്പോയി
ജനസമ്മതി നേടിയ നേതാക്കളോ
മൌനസമ്മതത്തോടെ വാങ്ങി ലക്ഷങ്ങള്
കീശയില് നിന്നും കാശുപോയവര്
വാശിയോടെ നിരത്തുന്നു ആരോപണങ്ങള്
ചങ്ങലതന് കണ്ണികള് പോലെ നീളേ
ചേര്ന്നു നില്ക്കുന്നു നായികാനായകന്മാര്
കുത്തഴിഞ്ഞ ചില ജീവിതനാടകങ്ങള്
കുറ്റസമ്മതത്തില് തെളിഞ്ഞതരുംകൊലകള്
തെളിവെടുപ്പുകള് പലതു നടന്നാലും
തേഞ്ഞുമാഞ്ഞുപോകുമിതും പതിവുപോല്
ചേതനയെ തൊട്ടുണര്ത്തും അരുണരശ്മികള്
ചാരമാക്കിമാറ്റിയെങ്കിലെല്ലാമൊരു നിമിഷം
അതുനിനക്കാകുമോ ചിന്തയിലാണ്ടു ഞാന്
ആഴങ്ങളിലെന്നേ അലിഞ്ഞൊരു ബന്ധമല്ലേ
അവളെന്നും നീ വരുന്നതും കാത്തിരിപ്പല്ലേ
പുലരികളികളില് കുങ്കുമം ചാര്ത്തിനില്ക്കും
പുതുമഴയില്  തളിരണിഞ്ഞു നിന്നിടും
മൂകമാം നിന്നനുരാഗപരാഗങ്ങള് പരക്കും
മൂവന്തിയിലുമൊരു ദേവമനോഹരിയല്ലേ
ശപിക്കുവാനാകില്ല ഒരിക്കലുമെന്നറിയേ
ശുഭമാകുമെന്നോര്ക്കയോ നിന്നന്തരംഗം.

മോഹങ്ങള്

ഇളവെയിലേറ്റു തിളങ്ങിനിന്നു
ഇലച്ചാര്ത്തിലൊരു ജലബിന്ദു
വീണുടയും മുമ്പൊരു മോഹം
വൈരക്കല്ലുപോല് മിന്നുകയില്ലേ
നിലം പതിച്ചു വീണ്ടുമൊരു
നീര്ത്തുള്ളിയായി ജനിക്കുമോ ഞാനും

മിഴിനീരിലലിയും കിനാവുകള് പോലെ
മഴയേറ്റു പൊഴിയുന്നു മൊട്ടുകള്
മണ്ണോടുചേര്ന്ന മോഹങ്ങളെല്ലാം
മറ്റൊരു ജന്മത്തില് പൂത്തിടുമോ
പുലരുമല്ലോ വസന്തമിനിയുമതിലൊരു
പൂവായി വിടരുമോ ഞാനും

പൊന്നോടക്കുഴലിന് രാഗങ്ങളോ
പണ്ടേ മറന്നൊരാ മോഹങ്ങളോ
പെയ്തുതോരാത്തൊരാ കണ്ണീരോ
പാതിമയക്കത്തില് ഉണര്ത്തിയതാരോ
മോഹങ്ങളൊക്കെയും മൌനത്തിലൊളിപ്പിച്ചു
മോക്ഷത്തിന് പാത തേടുന്നു ഞാനും

നിന് വിളി കേട്ടുണരുന്നു ദിനവും
നിന്നെയോര്ക്കാതെ ഉറങ്ങീലൊരു നാളും
നീലസാഗരത്തില് മറയുമൊരു അരുണനെപ്പോലെ
നീയെന്റെയുള്ളില് പതിഞ്ഞുവല്ലോ നീലക്കാര് വര്ണ്ണാ
നീറുന്നൊരീ നൊമ്പരങ്ങളും നെഞ്ചിലേറ്റി
നിന് നടയില് മൂകം നില്ക്കുന്നീ ജന്മം ഞാനും

Monday, May 20, 2013

മയിൽ‌പ്പീലി


മാനം കാണാതൊളിച്ചിരുന്നൊരാ മയിൽ‌പ്പീലി
മണിവേണുഗായകനെ  തേടിയലഞ്ഞു
വർണ്ണങ്ങളെല്ലാം  എങ്ങോമാഞ്ഞുപോയി
വർഷങ്ങളെത്രയോ  കൊഴിഞ്ഞുപോയി
വാർമുകിലെങ്ങുനിന്നോ പാറിവന്നു
വന്നുചേർന്നല്ലോ മനസ്സിലൊരു മയൂരം
വെന്തെരിയും വേനലിനുമീതേ  മെല്ലെ
വീഥിയിലാകെ വിടർന്നു വർണ്ണക്കുടകൾ
വീണുകരിഞ്ഞൊരാ വാകതന്നിതളുകളിൽ
വേർപെടുമാത്മാവിൻ  തേങ്ങലുകൾ 
അഴൽ  മൂടിയോരു  അകതാരിൽ 
അറിയാതെ പകർന്നുപോയി അരുണിമ
കാണുമ്പോൾ ഒളിമിന്നുമൊരു തിളക്കം
കണ്ണുകളിൽ ഓടിമായുമൊരു തിരയിളക്കം
കദനങ്ങളാൽ മറഞ്ഞൊരു  നുണക്കുഴി
കവിളിൽ വീണ്ടും  തെളിഞ്ഞുവോ 
കിനാവിൽ വിരുന്നുവന്നൊരു കാർവർണ്ണനോ
കാരണമെന്തെന്നു തിരക്കി ഞാനലഞ്ഞു
നിൻ തിരുനടയിൽ  കൈകൂപ്പി
നിത്യവും നിൽക്കുവാൻ നേരമില്ലല്ലോ
നെഞ്ചിൻകൂടിനുള്ളിൽ   ഉണ്ടല്ലോ
നീലപ്പീലിചൂടിയ മഞ്ജുള രൂപം
നെറ്റിയിലെന്നും ഞാൻ ചാർത്തിടും
നറുംചന്ദനത്തിൽ നിൻ സാമീപ്യമില്ലേ
എങ്കിലും നീയതറിഞ്ഞതിൻ ഭാവമില്ലല്ലോ
ഇനിയും പലപല ജന്മങ്ങൾ വേണമോ ?

Saturday, May 18, 2013

പന്തയം


കളിയിലൽപ്പം കാര്യമുണ്ടെന്നു കണ്ടില്ലേ
കണ്മുന്നിലെ പാഠമതു  ചൊല്ലുന്നില്ലേ
പന്തുകളിയെന്നു കേട്ടാലുടനെ എത്തിടും
പന്തയം പുറകെ  പാഞ്ഞുവന്നിടും
മീശയോ പകുതി വടിച്ചുകൊള്ളാം
മുടിയോ മൊത്തം  മുറിച്ചുകളയാം
മടിക്കുത്തിലെ പണമത്രയും തന്നിടാം
മുന്നിൽ നിരത്തുന്നു വാഗ്ദാനങ്ങൾ
ആരു ജയിക്കും ആരു തോൽക്കും
അതുമുൻപേ  ഉറപ്പിച്ചതാരറിഞ്ഞു
അച്ഛനോ അവധിയെടുത്തു ,മകനോ
പള്ളിക്കൂടത്തിൻ പടി ചവിട്ടുന്നില്ല
പാവങ്ങളെല്ലാം കാഴ്ചപ്പെട്ടി നോക്കാൻ
പതിവുശീലങ്ങളെല്ലാം  പാടേ മാറ്റിവച്ചു
അമ്മയ്ക്കു  പിടിപ്പതു പണിയുണ്ടല്ലോ
അടുക്കളയിൽ  അന്നമൊരുക്കണ്ടേ
ഉണ്ണാതെ ഉറങ്ങാതെ കാണുന്നെല്ലാം
അവസാനരംഗത്തിനായി കാത്തിരിക്കുന്നു
ആഞ്ഞെറിയുന്നു പന്തൊരുവൻ
അടിച്ചുതെറിപ്പിക്കുന്നു മറ്റൊരുവൻ
പന്തിൻ പുറകേ പായുന്നു മറ്റുള്ളവർ
പതിനായിരങ്ങൾ അതുകണ്ടു രസിച്ചവർ
അനുമോദനങ്ങൾ അനവധി കൊടുത്തു
അവരെ നാടിന്നഭിമാനമെന്നോതി
ആഹ്ലാദിച്ചാർത്തുവിളിക്കുന്നു  ജനം
അണിയറയിലെ കഥകൾ ആരറിഞ്ഞു
പിന്നെയോ പുറത്തായല്ലോ പൂച്ചെല്ലാം
പിഴച്ചതെവിടെന്നു  കണ്ടറിഞ്ഞു
കീശയിൽ പൂഴ്ത്തിയതോ ലക്ഷങ്ങൾ
കളിച്ചതോ വെറും കള്ളക്കളി
കൈയ്യടിച്ചെതിരേറ്റവർ കണ്ടുഞെട്ടി
കൈവിലങ്ങുമായി നിൽക്കുന്നു വീരൻ
അഴിമതിക്കഥകൾക്കിതൊരു  മുതൽക്കൂട്ട്
അതിലിതു മലയാളത്തിൻ ചെറുസമ്മാനം
വഴിമാറി പോകാമിനിയും വരുമല്ലോ

വരിവരിയായി പുതിയ വീരഗാഥകൾ

Friday, April 5, 2013

തൂവലുകൾ

മാനസമാകെ നിറഞ്ഞു നിൽക്കുന്നു
കുളിരേകും  നിൻ സ്നേഹത്തൂവലുകൾ
ഉള്ളിൽ ചേക്കേറിയിട്ടെത്രയോ കാലം
ഉരിയാടിയില്ലിതുവരെ ആരോടുമീ കാര്യം
നിനച്ചിടാതെ വന്ന വിരുന്നുകാരീ
നിന്നെ അടക്കോഴിയെന്നു വിളിച്ചു
ഉമി നിറച്ചൊരു വള്ളിക്കുട്ടയും പിന്നെ
ഉത്തമമായഞ്ചാറു  മുട്ടകളുമൊരുക്കിവച്ചു
തൊട്ടുനോക്കുവാനെത്തിയ  കുട്ടികൾ
ചീറിയടുക്കുമ്പോൾ ഓടും ബാല്യങ്ങൾ
മണ്ണെണ്ണവിളക്കിൻ ഇത്തിരി വെട്ടത്തിൽ
ദിനവും കാണുവാൻ എത്തിയിരുന്നില്ലേ
മുട്ടകളെല്ലാം ചിറകിനടിയിൽ ഒളിപ്പിച്ചു
നീയും അമ്മയോടു ചേർന്നിരുന്നു ഞങ്ങളും
കുഞ്ഞിളം തൂവലുകൾക്കായി കാത്തിരുന്നു
നാളുകളെണ്ണിയെണ്ണി നോക്കിയിരുന്നു
നനുത്തരോമത്തിൻ പുത്തനുടുപ്പോടെ
അവർ അമ്മതൻ മാറിലൊളിച്ചു
പുതുലോകം കാട്ടികൊടുക്കുവാൻ
പിടികൂടിയോമനിക്കുവാൻ പിന്നാലെ
ചെന്നാലോ തുടങ്ങും നിർത്താതൊരോട്ടം
ചെറുചിരിയോടെ പുറകേ  കുസൃതികളും
കാക്കയ്ക്കുംപരുന്തിനും കൊടുക്കില്ലെന്നോതി
കാവലാളായി മാറി സസന്തോഷം
റാഞ്ചിപ്പറക്കുവാനെത്തി    ചെമ്പരുന്ത്
നിൻ കരുതൽ എത്രയോ അപാരം
ചികഞ്ഞു പെറുക്കുവാനാകും വരെ
പിരിയാതെ നിഴലായി നിന്നില്ലേ
എൻ ഹൃദയം കവർന്നു പോയി
നീയാം അമ്മതൻ കരുതലോ സ്നേഹമോ
കർക്കിടകത്തിലെ കാർമേഘങ്ങൾപോലെ
കറുത്തപുകയായി അമ്മയും മറഞ്ഞുപോയി
മിഴികൾ നനയ്ക്കുമൊരുപിടി ഓർമ്മകൾ
പറന്നകലാത്തോരാ സ്നേഹത്തൂവലുകൾ
ഉഷസ്സിലൊരു   ഉണർത്തുപാട്ടായി
ഉയരും പൂങ്കോഴിതൻ  ഗാനമേ
തൊടിയിലിന്നും തേടുന്നു നിന്നെ
ഒരു വർണ്ണത്തൂവലായി അണയുവതെന്നോ
പുലരിമഞ്ഞിൻ  മഴപോലെ നിത്യവും
പെയ്തു നനയുന്നെൻ മിഴിയോരം
പോറ്റമ്മതൻ വാക്കിൻതുമ്പിലെ മുനകളോ
മുഖത്തുതെളിയും നീരസ ഭാവങ്ങളോ
ദിനവുമേല്ക്കും മനസ്സിൻ മുറിവുകളോ
മറക്കുവാനായി പൊരുതുന്നു ഞാൻ
പത്തമ്മ ചമഞ്ഞാലും പോറ്റമ്മ
പെറ്റമ്മയാവില്ലെന്നു പഠിപ്പിച്ചു ജീവിതം
ഞാനുമിന്നൊരു അമ്മയായില്ലേ
കൂട്ടായിനിൽക്കുന്നു ഇന്നുമാ ആത്മദുഖം
നിലാവുപോൽ  പുഞ്ചിരിതൂകുമ്പോഴും
നിറഞ്ഞുതുളുമ്പുന്നെൻ  മിഴികൾ
നിസ്സഹായതയുടെ മൂടുപടമണിയുന്നു
നിശ്ശബ്ദം   സഹതപിക്കുന്നെല്ലാരും
ഒരുമാത്ര നിലയ്ക്കുമോ ഹൃദയതാളം
കേൾക്കുന്നു ഉള്ളിലൊരു മരണതാളം
തത്തയോ മൈനയോ പാറിക്കളിക്കും
എത്രയോ തൂവലുകൾ മാറിമാറിവന്നു
ഒടുവിലായി  എത്തിയല്ലോ മുന്നിൽ
നീലക്കാർവർണ്ണന്റെ  പ്രിയമേറും പീലി
ഓടിവന്നെന്റെ പരിഭവങ്ങളോതിടുവാൻ
ഒരിടവുമേകിയില്ലല്ലോ  കൃഷ്ണാ  നീ
പുസ്തകത്താളിനുള്ളിൽ  നിനക്കായി
കരുതിയ മയിൽ‌പ്പീലി കണ്ടിട്ടോ
എനിക്കായി തീർത്തതീ  ദുഖസാഗരം
നീന്തിക്കടക്കുവാൻ തുണയേകണേ കൃഷ്ണാ
തളരുമ്പോൾ നിന്നുള്ളിൽ ചേർത്തിടണേ 


Friday, March 8, 2013

വനിതാദിനം


ഒരു വനിതാദിനം കൂടി .പ്രഖ്യാപനങ്ങളെല്ലാം മാധ്യമങ്ങളില്‍ മാത്രം ഒതുങ്ങുമ്പോള്‍ നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്നത് എന്താണെന്ന്‍ എല്ലാര്‍ക്കുമറിയാം. എന്നും ഒരു പീഡനവാര്‍ത്ത‍യെങ്കിലുമില്ലാതെ ഒരു പത്രവും ഇറങ്ങാറില്ല .വായിക്കുമ്പോള്‍ ആദ്യം മനസ്സില്‍ എന്താണ് ചിന്തിക്കുന്നത് ?എനിക്കിതൊന്നും വരുകയില്ല എന്നായിരിക്കും അവരവര്‍ ഓര്‍ക്കുന്നത് .പക്ഷേ ഇന്നു ഞാന്‍ നാളെ നീ എന്നത് പലരും മറന്നുപോകുന്നു .ഒരു കാര്യം ശരിയാണ് .സമ്പന്നതയുടെ മടിയില്‍ ,ചുറ്റിലും കരുതലിന്‍ കൈകള്‍ ഒരുപാട് ഉള്ളവര്‍ക്ക് അതൊക്കെ വെറും വാര്‍ത്തകള്‍ മാത്രമാണ് .അന്നന്നത്തെ അന്നത്തിനായി നഗരങ്ങളിലും ഗ്രാമങ്ങളിലും ഒറ്റയ്ക്കുയാത്ര ചെയ്യുന്നസ്ത്രീകള്‍, ജീവിതദുഃഖങ്ങള്‍ക്കിടയിലും  അല്ലലറിയിക്കാതെ വളര്‍ത്തി ക്കൊണ്ടുവരുന്ന സാധാരണക്കാരുടെ പെണ്‍മക്കള്‍ ഇവരെയൊക്കെ മാത്രം തെരഞ്ഞു പിടിക്കുകയാണെന്ന് തോന്നുന്നു.ചിലരുടെ അഭിപ്രായം വേഷവിധാനമാണ് എല്ലാത്തിന്റെയും തുടക്കമെന്നാണ് .തീവണ്ടിയാത്രയ്ക്കിടെ കൊല്ലപ്പെട്ട സൗമ്യയും ഫാന്‍സികടയിലെ  ജോലികഴിഞ്ഞുമടങ്ങിയപ്പോള്‍ കൊല്ലപ്പെട്ട സ്മിതയും ഡല്‍ഹിയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയും എന്തുവേഷം ധരിച്ചിട്ടാണ് അങ്ങനെ സംഭവിച്ചത് .ആരും തുണയില്ലാതെ രാവെന്നോ പകലെന്നോ ഇല്ലാതെ വേഷത്തിലും ശ്രദ്ധയില്ലാതെ ഊരുചുറ്റുന്ന വിദേശവനിതകളെ എന്താണ് തൊടാത്തത് .തൊട്ടാല്‍ കൈ പൊള്ളൂമെന്നറിയാം ഓരോ  ദുരന്തത്തിനു ശേഷവും സഹതാപത്തില്‍ തുടങ്ങി പിന്നെ അവരുടെ ആത്മഹത്യ വരെ കാണാതെ പിന്നോട്ടില്ല നമ്മുടെ സമൂഹം .പെണ്ണെന്നു തോന്നുന്ന ചോരക്കുഞ്ഞിനെപ്പോലും വെറുതേ വിടാത്തവര്‍ക്കെന്തു വനിതാദിനം .എത്ര വനിതാദിനങ്ങള്‍ക്കു ശേഷമായിരിക്കും ഒരു മാറ്റമുണ്ടാവുക ?

താളം


നിദ്രതന്‍ കയങ്ങളിലാണ്ടൂ കിടക്കവേ
നീട്ടിവിളിക്കുന്നു സെല്‍ഫോണിന്‍ താളം
ഉറക്കത്തിലും അറിയാതെ നീളും കരങ്ങള്‍
ഉന്നം പിഴച്ചിടാതെ  നിശ്ചലമാക്കിയാ സ്വരം
അമ്പിളിത്തോണി മറുകരയണയും  മുന്‍പേ
അരുണന്‍ രഥമേറിയെത്തും മുന്‍പേ
കിളിനാദങ്ങള്‍ ചുറ്റിലുമുയരും മുന്‍പേ
നിശബ്ദതയിലുണരുന്നെന്‍ ജീവിതതാളം
ഓടിക്കിതച്ചെത്തുന്നൂ ദിനവും കാറ്റിനെപ്പോലെ
ഒഴുകുന്നൂ ജനസമുദ്രത്തിലൊരോളം പോലെ
അകലെനിന്നും കേള്‍ക്കുന്നൂ നിന്‍ ചൂളംവിളി
അലറിപ്പാഞ്ഞെത്തുമ്പോള്‍ ഉള്ളിലൊരാശങ്ക
ആദ്യദര്‍ശനത്തിലെ ഭയമെന്നിലിന്നൊരു
ആത്മബന്ധമായി ആരുമറിയാതെ മാറിയില്ലേ
തിക്കിയും തിരക്കിയും അകത്തെത്തിടുമ്പോള്‍
തിരഞ്ഞുപിടിക്കും ഇരിപ്പിടമൊരെണ്ണം സത്വരം
കരുത്താര്‍ന്ന  ചുമലുകളില്‍ ചാരിയിത്തിരിനേരം
കണ്ണുകളടഞ്ഞു പോകുന്നതെന്തു നിന്‍ മറിമായമോ
മുന്നില്‍ മെല്ലേ തെളിയുകയായി മിന്നലുകള്‍
മുറിവുകളിന്നും ഉണങ്ങാത്തോരെന്‍ ഇന്നലെകള്‍
മരണം വരിക്കുവാനാഗ്രഹിച്ച പലനാളുകള്‍
വഴിയേതെന്നോര്‍ത്തു ഉറങ്ങാത്ത രാവുകള്‍
മിഴിനീരും ചേരുമൊരു ജലത്തിന്നാഴങ്ങളിലോ
ആളിപ്പടര്‍ന്നു കത്തുമൊരു അഗ്നിജ്വാലയിലോ 
മിടിക്കുമുയിരിനെ നിശ്ചലമാക്കും വിഷമൊന്നിലോ
നിരത്തില്‍ പാഞ്ഞടുക്കുമൊരു ശകടത്തിനടിയിലോ
അപ്പോഴും കാതോരം കേള്‍ക്കാം  താളങ്ങള്‍
എപ്പോഴും കിന്നാരം ചൊല്ലും കുഞ്ഞുശ്വാസതാളങ്ങള്‍
കൂടെകൊണ്ടുപോകണമവരേയും എനിക്കു
മറ്റാരും തുണയില്ലാലോകത്തില്‍ തനിച്ചായാലോ
മുന്നിലാരോ തുറന്നുതന്നൊരു വാതില്‍
മൂടുപടമായി അണിഞ്ഞൊരു പുഞ്ചിരി
മുടങ്ങാതെയെത്തുന്നൂ ജീവിതഭാരവും പേറി
മഞ്ഞുപോലെ അലിയില്ലേ  മനസ്സിലെ മാറാലകള്‍ 
കൂകിപ്പായും തീവണ്ടിപോലെത്രയോ ജീവിതങ്ങള്‍
കടങ്കഥപോലെ നീളുന്നു  അന്തമില്ലാ പാതകള്‍
ഇന്നെന്‍ പുലരിയുടെ സംഗീതം നീയല്ലേ
ഇരവിലും കൂട്ടായൊരു പ്രിയ സ്വരമല്ലേ
ഇന്നലെകള്‍ മതിയാക്കി ഞാനുണര്‍ന്നു വേഗം
ഇനിയും ചൊല്ലുവാനുണ്ടേറെ സ്വകാര്യങ്ങള്‍
ഇത്രമേല്‍ എന്നില്‍ ചേര്‍ന്നുവോ നിന്‍ താളം
ഇതു ചൂളംവിളികള്‍ക്കുള്ളിലെ ജീവിതതാളം

Monday, March 4, 2013

മാനസപുത്രിമാര്‍


മുത്തശ്ശിക്കഥകളായി നിറഞ്ഞ മായാലോകമതില്‍
കണ്ടതെല്ലാം മിഴിനീരണിഞ്ഞ പെണ്മുഖങ്ങള്‍ 
സന്ധ്യാദീപത്തിന്‍ വെളിച്ചത്തില്‍
മുടങ്ങാതെ ഉരുവിടും ശ്രീരാമമന്ത്രം
ഗൗതമശാപമേറ്റു കല്ലായിക്കിടന്നൊരു
അഹല്യയ്ക്കു മോക്ഷമേകിയ പാദങ്ങള്‍
ഉത്തമപുരുഷനാം രാമനും തേടിയില്ലേ
അഗ്നിശുദ്ധിതന്‍ കരുണയില്ലാ കരങ്ങള്‍
മകള്‍ക്കു ഭൂമിയോ കൊടുത്തു മാറിലൊരിടം
രാമമന്ത്രമോതിടുമ്പോഴും ഉള്ളില്‍ നീ മാത്രം
പുറമേനിന്നും നോക്കിയാല്‍ കാണാവതല്ലല്ലോ
പുതുയുഗത്തിലെ  ശ്രീരാമന്‍മാരുടെ മനസ്സ്
പിന്നെ കണ്ണുനിറച്ചെത്തീ  ഗാന്ധാരീവിലാപം
പുത്രദു:ഖത്താല്‍ ഉതിരും ശാപവചനങ്ങളും
നദിയിലൊഴുക്കിയ മകനെയോര്‍ത്തു
നീറിപ്പുകയും ജീവിതവുമായി കുന്തിയും
കൂടെപ്പിറപ്പുകളെല്ലാം കാലപുരിപൂകിയതിന്‍
വേദനയാലെ മണ്ണിലിഴയും ദുശ്ശളയും
പത്മവ്യൂഹത്തില്‍ അലിഞ്ഞുചേര്‍ന്നൊരു
അശ്രുകണങ്ങളുമായി വരും ഉത്തരയും
പണയമായി മാറിയ പാഞ്ചാലപുത്രിയും
പതികളഞ്ചും നോക്കുകുത്തികളായി മാറിയതും
പതിയെ മിഴികളടച്ചെല്ലാം മനസ്സില്‍കണ്ടൂ
പകര്‍ച്ചവ്യാധികള്‍ പോലെ തുടരുന്നെല്ലാമിന്നും
പരിഭവങ്ങളൊക്കേയും അര്‍പ്പിക്കുവാനില്ലൊരിടവും
 അംഗുലീയം കൈവിട്ടു പോയതിനാലെ
അംഗനയാം ശകുന്തളയും പതറിയില്ലേ
അടയാളമായി നല്കിയതെന്തുണ്ടെങ്കിലും
അഭിനവ ദുഷ്യന്തന്‍മാര്‍ക്കു തെല്ലുമില്ല കുലുക്കം
വര്‍ണ്ണമേറും വെറും കഥകളോ ഇതെല്ലാം
ഉദാഹരണമെത്ര വേണമെങ്കിലും നിരത്തിടാം
ഉള്ളിലെരിയും  നെരിപ്പോടുമായി നില്‍ക്കുന്നൂ
വര്‍ത്ത‍മാനകാലത്തിന്‍ മാനസപുത്രിമാര്‍

Wednesday, February 20, 2013

വര്‍ണ്ണങ്ങള്‍


സിന്ദൂരപ്പൊട്ടണിഞ്ഞെത്തിയല്ലോ പുലരി
നിറമേഴുംചാര്‍ത്തിയല്ലോ മഞ്ഞിന്‍മുത്തുമാലകള്‍
പ്രഭാതത്തില്‍ മുന്നിലണയും വര്‍ണ്ണങ്ങള്‍
പ്രതീക്ഷകളായി മാറും ഇന്ദ്രജാലങ്ങള്‍
രജപുത്ര ധീരതതന്‍ പ്രതീകമോ
രക്തത്തിലലിഞ്ഞുചേരും പ്രണയവര്‍ണ്ണമോ
ചെവിക്കു പിന്നിലെ ചെമ്പരത്തിപ്പൂവാം
ചുവപ്പിലുണരുന്നത് ചിത്തഭ്രമമോ
ചിതറിക്കിടപ്പൂ മനസ്സിനുള്ളിലിന്നും
ചന്തമേറും  മഞ്ചാടിമണികള്‍ 
മോഹിപ്പിക്കും കനകത്തിന്‍ നിറമല്ലേ 
മോഹിനിയായിമാറുമൊരു കണിക്കൊന്നയല്ലേ
മഞ്ഞച്ചരടില്‍ കോര്‍ക്കുന്നതു മനസ്സുകളല്ലേ
മരണകാലംവരെ കൂട്ടാകുമെന്നൊരു വാക്കല്ലേ
ആരിലും ഉണര്‍വേകും ഹരിതഭംഗി
കഥയായി മറുന്നതെത്ര വേഗം
മരുഭൂവിലൂടെ ഓടിത്തളരുമെനിക്കൊരു
തണല്‍വൃക്ഷം കാണാനിനിയെത്ര ദൂരം
നീലവാനിലെ വെണ്‍മേഘപ്പറവകളോ 
പാല്‍നുരചിതറും സാഗരത്തിരകളോ
കണ്ണനു പ്രിയമാം മയില്‍പ്പിലിക്കണ്ണുകള്‍
ചാലിക്കുന്നെന്‍  മിഴികളിലുമിത്തിരി നീലം
നിശയിലുണരും പൂവുകള്‍ക്കെല്ലാം
നിലാവുതോല്‍ക്കും വെണ്‍മയല്ലേ
നട്ടുവല്ലോ ഞാനുമൊരു നിശാഗന്ധി
പൂവിടുംനാളെനിക്കൊരു ശിവരാത്രിയാകുമല്ലോ
കറുപ്പിനേഴഴകെന്നു ചൊല്ലിയതാരോ
കണ്ണിനെ കടലാക്കും വേദനകളും
കരിങ്കൊടിയില്‍ തെളിയും പ്രതിഷേധവും
കാണാതെപോകും മനസ്സും കറുത്തതല്ലേ
വെള്ളരിപ്രാവുകള്‍ സാക്ഷികളായിട്ടും
വര്‍ണ്ണവിവേചനങ്ങള്‍ ഒടുങ്ങാത്തതെന്തേ
കനവില്‍ കാണുന്നുണ്ടെന്നും പുതുനിറങ്ങള്‍ 
പേരറിയില്ലയെങ്കിലുമെത്ര മനോഹരം
മനതാരിലുണ്ടൊരു മോഹത്തിന്‍ വില്ല്
മധുരസ്മരണകള്‍തന്‍  വാര്‍മഴവില്ല് 

Friday, February 15, 2013

സൂര്യനെല്ലികള്‍


സൂര്യകാന്തികള്‍ പോല്‍ തഴച്ചുവളരുന്നതെന്തേ
സൂര്യനെല്ലികള്‍ നമുക്കുചുറ്റുമിത്ര വേഗം
വെളിച്ചം തരേണ്ടവനല്ലോ സൂര്യന്‍
വെണ്ണീറായി മാറ്റുന്നല്ലോ നിന്‍ കിരണങ്ങള്‍
ആശ്രയത്തിനായി കേഴുമവരുടെ
വാക്കുകള്‍ കേള്‍ക്കാത്തതെന്തേ നീതിപീഠം
കണ്ണുകളെന്നേ കറുത്തതുണിയാല്‍ മറച്ചതല്ലേ
കാതുകള്‍ക്കിതെല്ലാമിന്നു അരോചകമല്ലേ
അവസാനം തുണയാകേണ്ട മകളോ
അകാലത്തിലെ കൊഴിയുമൊരു മുകുളം
അന്നത്തിനായി പണിചെയ്തിട്ടു
അന്തിക്കു മടങ്ങുവളുടെ കാലുകളിടറുന്നു
ആകാശത്തമ്പിളി ഉദിയ്ക്കുമ്പോള്‍
അവളുടെ മിഴികളില്‍ തെളിയുമൊരു ഭയം
തിക്കിലും തിരക്കിലും ഊളിയിട്ടെത്തും
തീക്ഷ്ണമാം നോട്ടങ്ങളെ നേരിടാനില്ല ധൈര്യം
നിലാവില്‍ ഒഴുകിപ്പരക്കും  നിലവിളികള്‍
കാറ്റില്‍ അലിഞ്ഞുചേരും അലമുറകള്‍
മനസ്സിലെ മുറിവുകള്‍ ഉണങ്ങില്ലൊരിക്കലും
മടിയാതെ കൂട്ടിനെത്തുമൊരു   മതിഭ്രമം
മുറിവേറ്റു പിടയുമവരുടെ അന്ത്യത്തിനായി
മുറവിളി കൂട്ടുകയോ ഈ ലോകം
ആലംബമില്ലാത്തവര്‍ നീട്ടും കരങ്ങള്‍
ആരും കണ്ടില്ലെന്നു നടിക്കുന്നതോ
കാലാതീതമായി കണ്ട പ്രണയമിന്നു
കുറുക്കന്റെ വെറും കൗശലങ്ങള്‍ മാത്രമല്ലേ
അഗ്നിയാണെന്നോര്‍ക്കാതെ അടുക്കും
ശലഭങ്ങളെല്ലാം ചിറകുകരിഞ്ഞുവീണിടുന്നു
ആരുമറിയാതുള്ളില്‍ പേറിടുന്നെല്ലാം ചിലര്‍
അവര്‍ക്കു ജീവിതം നീറിടുന്നു  ഉമിത്തീപോല്‍
അമര്‍ത്തിവെയ്ക്കും കനലുകളെല്ലാമൊരുനാള്‍
അഗ്നിപര്‍വതം പോലെ ഉരുകിയൊലിക്കില്ലേ
ആര്‍ഷഭാരതമെന്നു ഊറ്റം കൊള്ളുന്നവരേ

ആദ്യമറിയണം നാരിയെന്ന പദത്തിന്നര്‍ത്ഥം 

Tuesday, February 12, 2013

പൂമാല

പൂമാല

പൂവുകള്‍ക്കു  സ്ഥാനമില്ലാ മനസ്സിന്നുള്ളില്‍
വിടരുകയില്ലൊരിക്കലും സ്നേഹമലരുകള്‍
പുഞ്ചിരിയോടെ പടിവാതിലിലെത്തും
അതിഥിയ്ക്കും കൊടുക്കുമൊരുപിടിപ്പൂക്കള്‍
കല്യാണത്തിനു കൈമാറും പൂച്ചെണ്ടുകള്‍
കുഴിമാടത്തിലും കൂട്ടാകും പുഷ്പചക്രങ്ങള്‍
വര്‍ണ്ണമോ സുഗന്ധമോ തിരിഞ്ഞില്ല ഞാന്‍
രാത്രിയോ പകലോ വിരിഞ്ഞതെന്നു നോക്കിയില്ല
എന്നും വഴിയോരത്തു കാത്തുനില്‍ക്കും
കുഞ്ഞുപൂക്കള്‍തന്‍ മുഖമല്ലേ പ്രിയതരം
വയല്‍പ്പൂക്കള്‍ വാടാതെ നിന്നിരുന്നൊരിക്കല്‍
ഓര്‍മയിലെന്നും നില്‍ക്കും വാടാമലരുകള്‍
കടമ്പിന്‍പൂവുകള്‍ നിറഞ്ഞോരങ്കണമായിരുന്നില്ലേ
കുട്ടിക്കാലം പോലെ കാവുകളും മാഞ്ഞുപോയല്ലോ
മടിത്തട്ടിലാകെ നിറച്ചിരുന്നു ഇലഞ്ഞിപ്പൂക്കള്‍
കോര്‍ത്തണിഞ്ഞിരുന്നൊരു   ശകുന്തളയെപ്പോലെ
പുസ്തകത്താളിനും  നിന്‍ ഗന്ധമായിരുന്നില്ലേ
നാസികത്തുമ്പിലിന്നും ഓടിയെത്തുന്നെവിടെനിന്നോ
നീരാടുംകുളത്തില്‍ കള്ളനെപ്പോലെയെത്തും
കാറ്റിനു കൂട്ടായി കൊടുത്തുവല്ലോ കൈതപ്പൂമണം 
മൈലാഞ്ചിയണിഞ്ഞു നിന്നിരുന്നു വാകമരങ്ങള്‍
തണലുകളില്‍ ചേര്‍ന്നിരുന്നു കലാലയകൗമാരങ്ങള്‍
പ്രിയമോടെ കാത്തുവെച്ച  പനിനീര്‍പ്പൂവുകള്‍
കൊഴിഞ്ഞിട്ടും ബാക്കിയായല്ലോ  ജീവിതത്തിലെ മുള്ളുകള്‍
ചേറില്‍ നില്‍പ്പതെന്തേ ചെന്താമരേ നീയിനിയും
മഴവില്ലിന്‍തേരിലെത്തും ദേവനെ വരവേല്‍ക്കുവാനോ
പാല്‍നിലാവിന്‍ കുളിരുമായി ഒരാളെത്തുമെന്നു
പകല്‍ക്കിനാവുകാണുകയോ ആമ്പലുകളെല്ലാം
രാത്രിയില്‍ പൂക്കും കുടമുല്ലകള്‍
പകുതിമാത്രം വിടരും മഞ്ഞമന്ദാരങ്ങള്‍ 
കനലിന്‍ മൊട്ടുകള്‍ പോലെ രാജമല്ലികള്‍
പറമ്പിലാകെ ചിതറിയതുപോലെ തുമ്പപ്പൂക്കള്‍
മാറിമാറിയെത്തും വര്‍ണ്ണവിസ്മയങ്ങള്‍
മനസ്സിനുള്ളില്‍ തീര്‍ക്കുന്നു മറ്റൊരു ലോകം
പരിമളം തൂകിനില്‍ക്കും പാലമരങ്ങള്‍തന്‍
കിനാവുകളില്‍ പാടുവാനെത്തും ഗന്ധര്‍വനാരോ
കനകത്തിന്നാഭരണങ്ങളെല്ലാം കവരുമെന്നോര്‍ത്തോ 
കണിക്കൊന്നകളെല്ലാം പൂവിട്ടതിത്ര വേഗം
കരുതി വെക്കണമിത്തിരിയിതളെങ്കിലും  കണികാണുവാന്‍
കടന്നുപോകും മുന്‍പേ നീയെന്‍ പൂക്കാലമേ
പണ്ടുതൊട്ടേ ഇഷ്ടമാണെനിക്കെന്‍
പേരിലുറങ്ങും കാര്‍മുകില്‍വര്‍ണ്ണന്റെ ചരിത്രം
കാണുവാനേറെ ഭംഗിയില്ലയെങ്കിലും
കണ്ണനു പ്രിയം നിന്‍ കതിരുകളല്ലേ
കഴുത്തിലണിയുന്നതിന്നും കാലങ്ങളോളം നീ
കാത്തുവെച്ചൊരാ തുളസിമാലയല്ലേ 


Wednesday, February 6, 2013

മിഴികള്‍


കാണുവാന്‍ കണ്ണുകള്‍ രണ്ടുണ്ടായിട്ടും
കാണാത്തതെന്തേ ചിലതെല്ലാം
നാവിന്‍തുമ്പു തോല്‍വിയുടെ നോവറിഞ്ഞാലും
നയനങ്ങള്‍ വാചാലമാകും നിമിഷങ്ങള്‍
മനസ്സില്‍ കാണും രഹസ്യങ്ങളെല്ലാം
മൗനമായി ചൊല്ലുവാനേകിയ വഴിയല്ലേ
വേദനകള്‍ തോരാതെ പെയ്യുമ്പോള്‍
അറിയാതെ നിറയും തടാകങ്ങള്‍
മിഴികള്‍ക്കുള്ളില്‍ ഉണ്ടൊരു നിലവറ
മായാത്ത വിസ്മയങ്ങള്‍ തന്‍ കലവറ
ആലേഖനം ചെയ്യാം കാണുന്നതെല്ലാം
അകക്കണ്ണില്‍ തെളിയും വീണ്ടുമതെല്ലാം
അധരങ്ങളില്‍ പൂര്‍ണ്ണമാകും പുഞ്ചിരിതന്‍
ആരംഭവും നിന്നിലാണെന്നതു സത്യമല്ലേ
ആഴത്തിലെങ്ങോ മറഞ്ഞിരുന്നോരു
അഴലിന്‍ കണങ്ങള്‍ പൊഴിയും വീഥികള്‍
നയനാഭിരാമമാം ദൃശ്യങ്ങളൊരുക്കുന്നു ലോകം
നാളത്തേക്കുള്ളില്‍ കരുതിവെക്കാമതെല്ലാം
പുലരി വരയ്ക്കും  സിന്ദൂരരേഖകളോ
സന്ധ്യ വാനിലെഴുതും ചിത്രങ്ങളോ സുന്ദരം
ഇലത്തുമ്പില്‍ നിന്നുതിരും നീര്‍മണികളോ
നീര്‍മിഴിപ്പീലിയിലെ മുത്തുകളോ നിര്‍മലം
അടിത്തട്ടുവരെ കാണുമൊരു ജലാശയം
അനീതിയണഞ്ഞാല്‍ അഗ്നിതന്നാഴി
കണ്മുന്നില്‍ വിരിയുന്നൂ കാഴ്ചകള്‍ നൂറായിരം
കാണുവാനില്ല സമയമതിന്നാര്‍ക്കുമെന്നുമാത്രം
കണ്‍മറഞ്ഞു പോയാലും മായില്ലൊരിക്കലും
കരുണ നിറയും കടാക്ഷങ്ങള്‍ തരും മുഖങ്ങള്‍

Friday, February 1, 2013

സ്വപ്നം



അതിരുകളില്ലാത്തോരു മാന്ത്രികലോകം
ആരായുവാനാരുമില്ല ശരിയും തെറ്റും
ആനന്ദമേറെ കൈവരുമെന്നു ചൊല്ലിയതാരോ
ആശതന്‍ ചിറകിലേറിടുന്നതിദാദ്യമായി
വിഷാദങ്ങളെല്ലാം വിസ്മരിക്കാമൊരു നിമിഷം
നിറശോഭയോടെ അണയും രാവുകളില്‍
നിത്യവുമെത്തുന്നു ഒരു അമ്പിളിത്തോണി
നിലാവിന്‍ ചാരുതയോടെയെത്തും സ്വപ്‌നങ്ങള്‍
പാതിമയക്കത്തിലെത്തിയ പൊന്‍കിനാവേ
പുലര്‍വേളയായിട്ടും നീ  മായാത്തതെന്തേ
അരുണോദയത്തിലും വിടവാങ്ങാതെ
ആകാശത്തുനില്‍ക്കും തിങ്കളെപോല്‍
നെഞ്ചിലാകെ പടരുന്നു കുങ്കുമവര്‍ണ്ണം
ചാര്‍ത്തിത്തരും കരങ്ങളേതോ
കനവുകളുമായെത്തും ഉദയസൂര്യനോ
ഓര്‍മ്മകളായി മറയും അസ്തമയസൂര്യനോ
അടക്കുംതോറുമേറിടുന്നു അകതാരിലൊരു ഭയം
മുന്നില്‍ വിടരും പ്രഭാതമോ ഇരുളും പ്രദോഷമോ
പാഴ് മുളംതണ്ടിനുമുണരുകില്ലേ ഒരു  മോഹം
കണ്ണന്റെ വേണുവായൊരു ജന്മമെങ്കിലുമെന്നോ
മിഴിനീര്‍പ്പൂക്കള്‍തന്‍ ചെണ്ടാണല്ലോ കൈകളില്‍
മൗനമലരായി നീയതില്‍ വിടരല്ലേയെന്‍  സ്വപ്നമേ
നിത്യമാം ശാന്തിയില്‍ ഞാനുറങ്ങിയാലും
നീയെന്നാത്മാവിനുള്ളില്‍ ചേരും  ചിരകാലം 

Tuesday, January 22, 2013

നൊമ്പരപ്പൂക്കള്‍
കനിവുതേടും ഭൂമിയുടെ കണ്ണീര്‍പ്പൂക്കള്‍
കാണുമ്പോളുണരുമിത്തിരി നൊമ്പരപ്പൂക്കള്‍
ആഴിപ്പരപ്പിലെ  മരതകമുത്തുകള്‍
അലകള്‍ക്കുള്ളില്‍ മറയുവനൊരുങ്ങുന്നുവോ
പ്രിയയോടു കാട്ടും ക്രൂരതകള്‍ കണ്ടു
പ്രതികാരത്താല്‍ ജ്വലിക്കും പകലോന്‍
ഉരുകിയോലിക്കും മഞ്ഞുമലകള്‍ തരും
ഉള്ളിലൊരാധി ദ്വീപുകളെല്ലാം മറയുമോ
ഉച്ചകോടികളെല്ലാം വെറും ജലരേഖകള്‍
ഉണര്‍ന്നു കുറയ്ക്കാം ആര്‍ഭാടങ്ങള്‍
നാകത്തെയും നരകമാക്കും നരന്മാര്‍ക്കു
നാളെ മുങ്ങിമരണം തന്നെ ശരണം
സ്വര്‍ഗ്ഗത്തിലേക്കു കാതോര്‍ക്കും മരങ്ങള്‍
മാറിമാറി നിറമണിയും നല്ല കുടകള്‍
മുണ്ഡനം ചെയ്യുന്നതെന്തേ മാനവര്‍
 മഴമേഘങ്ങള്‍ക്കും മടിതോന്നില്ലേ
പാഴ്ജലമായി പെയ്തിറങ്ങുവാന്‍ 
വരുംതലമുറയ്ക്കു കൊടുക്കാമൊരു വരം
വേഴാമ്പലിനെപോലെയാകട്ടെ ജന്മം
കാല്‍ചിലമ്പണിഞ്ഞൊഴുകും കല്ലോലിനികളിന്നു 
കണ്ണീര്‍ ചേര്‍ന്നൊഴുകും കരിമ്പുഴകള്‍
കളിപറഞ്ഞു പതഞ്ഞൊഴുകിയ കാലം മറന്നു
കടലലകളില്‍ ചേരാമെന്നതിന്നൊരു കനവായോ
കാണുന്നതെല്ലാം നീലസാഗരങ്ങളെങ്കിലും
ദാഹജലമില്ലാതെ കുഴഞ്ഞുപോകുമോരുനാള്‍
പൂമ്പാറ്റകളെ  നോക്കിയിരിക്കും പൂക്കള്‍
പേരിനുപോലും കാണുന്നില്ല  ഒന്നിനേയും
പാറിനടന്നുതളരും പക്ഷികള്‍ക്കു
ചേക്കേറുവാനില്ല ഹരിതാഭമാം ചില്ലകളും 
തേടിയലയുന്നു കാനനസന്തതികള്‍
ഓടിയൊളിക്കുവാന്‍ പാരിലില്ല ഒരിദവും
കുത്തഴിഞ്ഞ ശീലങ്ങളെല്ലാം വെടിയണം
കുലമറ്റു പോകുമെന്നതറിയണം
നമുക്കു നല്‍കാം പച്ചപ്പുടവ ഒരെണ്ണം
ചാര്‍ത്തി വരുന്നതു കണ്ടുനില്‍ക്കാം
മലര്‍വാടികള്‍ കൊണ്ടു നിറയ്ക്കാം
മനസ്സില്‍ വളരട്ടെയീ നൊമ്പരപ്പൂക്കള്‍
പച്ചപ്പുടവയൊരെണ്ണം

 

Friday, January 18, 2013

പൂന്തോട്ടം

അന്തിക്കു ആകാശമൊരു പൂന്തോട്ടം
കുങ്കുമമണിയും മേഘപ്പൂക്കള്‍ നിരക്കും നേരം
കായലോരത്തുടെ ഓടിമറയുമ്പോള്‍
പതിവായി കാണും അസ്തമയം
ആ ദൃശ്യമുണര്‍ത്തും അകാലത്തില്‍
കൊഴിയും മൊട്ടുകള്‍തന്‍ സ്മരണകള്‍
പൂവായി പരിലസിക്കുമൊരുനാള്‍
പൂമ്പാറ്റ പാറി വരുമെന്നൊരു കനവും
ചെറുകാറ്റേറ്റു ഉല്ലസിക്കമാപ്പോള്‍
പുഴുകുത്തേറ്റു വികൃതമാകല്ലേ ഇതളുകള്‍
കൈക്കരുത്താലെ നെടും പൂവിന്റെ
കണ്ണീരുതിരും മനസാരും കാണുന്നില്ലേ
പരിഹാസത്തിനു പാത്രമായി മാറുവതെന്തേ
പരലോകത്തിലേക്കു പോകുവാനോ തിടുക്കം
പരിചയമേറിടും മുഖങ്ങള്‍ക്കു പിന്നിലെ
പൊയ്മുഖങ്ങള്‍ തരുമൊരു നടുക്കം
പകലൊടുങ്ങുമ്പോള്‍ അഴിയും
പകല്‍മാന്യന്‍മാരുടെ മൂടികള്‍
പാതകളിലെല്ലാം പതുങ്ങിയിരിക്കും
പിന്‍തുടര്‍ന്നെത്തുമാ കാലടികള്‍
പത്നിതന്‍ സമ്മതമോതിടാത്ത
പതിയും അപരിചതനു സമം
പറയുവാനാകുകയില്ല ആരോടും
പരാതിപ്പെട്ടിയായിത്തീരും ജീവിതം
കൊലുസണിയേണ്ട പാദങ്ങള്‍ക്കേകല്ലേ
കനത്ത ചങ്ങലതന്‍ ബന്ധനങ്ങള്‍
പകരം പൊരുതാനേകാം  ആവേശം
പാരില്‍ ഒരുങ്ങട്ടെ ഒരുപുതിയ പൂന്തോട്ടം

Wednesday, January 16, 2013

മഴമുത്തുകള്‍

മഴമുത്തുകള്‍ 
16 -01-2013

ആകാശത്തിന്‍ മടിയില്‍ നിന്നുതിരും

മുത്തുകള്‍ പതിവായി പോകും വഴികള്‍
ആഴിതന്‍ അഗാധതയിലേക്കോ യാത്ര
അവര്‍ക്കൊപ്പം ചേരുകയാണൊരു മാത്ര
വെന്തുരുകും ഭൂമിക്കു ആധിയോ
വേനല്‍മഴ ഇനിയും വൈകുവതെന്തേ
ഈറനുടുത്തുനില്‍ക്കും നിനക്കു
സൂര്യനേകുമല്ലോ മഴവില്ലിന്‍ മാല
കളകളമൊഴുകും അരുവികള്‍
അണിയിക്കും പാദസരങ്ങള്‍
വരണ്ട മണ്ണില്‍ നീയണിയും നേരം
ഉണരും വിത്തുകള്‍ക്കു പുതുമഴ
കാര്‍മേഘത്തേരിലെത്തും കര്‍ക്കിടകം
 കണ്ണുകളെയാകെ നിറച്ചോ മടക്കം
തുള്ളികള്‍ ചേര്‍ന്നൊരു തുലാമഴ
ഉറച്ചു പെയ്യാത്തൊരു ചാറ്റല്‍മഴ
കളിവീടുകളില്‍ കഥപറയാനെത്തും
കുരുന്നുകള്‍ക്കു നീ കുസൃതിമഴ
പാടവരമ്പത്തെ നീരില്‍ നീന്തും
പരലുകള്‍ക്കു പനീനീര്‍മഴ
കനവുകള്‍ കാണാന്‍ തുടങ്ങും
കൗമാരത്തിനു നല്ലൊരു  വര്‍ണ്ണമഴ
പതിനേഴിന്‍  പ്രായമണഞ്ഞാല്‍
പിന്നെ പകല്‍ക്കിനാവിന്‍ പൂമഴ
സ്വപ്നങ്ങളെല്ലാം തകര്‍ന്നാലോ
സ്വാന്തനമേകും കണ്ണീര്‍മഴ
ഉറങ്ങാത്ത രാവുകളിലെല്ലാം 
ഉറ്റമിത്രമായിയെത്തും  രാത്രിമഴ
മക്കള്‍ കൂട്ടായിയെത്തീരുമ്പോള്‍
അമ്മയ്ക്കു  അവരേകും ചിരിമഴ
കണ്മണികള്‍ തന്‍ കൊഞ്ചലുകള്‍
കാതിനു അതിന്നൊരു തേന്‍മഴ
കണ്ണനെന്‍ ചാരത്തണയുമ്പോള്‍
കേള്‍ക്കും ഓടക്കുഴലിന്‍ രാഗമഴ
ജനലോരം തിങ്കള്‍ക്കലയെത്തുമ്പോള്‍ 
എന്നിലാകെ നിറയും പൂനിലാമഴ
ജീവിതം പ്രിയമേറും ഒരു മധുരമഴ
ഓര്‍മ്മകള്‍ തോരാത്തൊരു  പെരുമഴ
ചിന്തകളില്‍ നീ എത്തിയ ദിനമറിയില്ല
ഇന്നെന്‍ മനസ്സിനു കുളിര്‍മഴ
മറക്കാതെ എത്തിടാമോ കുഴിമാടത്തിങ്കലും
തീര്‍ത്ഥം തളിച്ച്‌  ശുദ്ധി വരുത്തുവാന്‍
അന്നുഞാനെത്തും മറ്റൊരു ലോകത്തില്‍
കൂടെയണഞ്ഞാല്‍ പറയാം  ഒരു സ്വകാര്യം

Friday, January 11, 2013

കിളിക്കൊഞ്ചല്‍

കാണുവാനേറെ കൌതുകമേറുമാ-
കിളികളോടെനിക്ക് അസൂയ മാത്രം
കണ്ണിനു കുളിരേകും രൂപമാണല്ലോ
കാതിനിമ്പമേറും സ്വരമാണല്ലോ
നോക്കിയിരിക്കാനെന്തുരസമാണവ
നിറമോലും ചിറകുവീശി പറക്കുംനേരം
പറന്നുപോകാമെവിടേയ്ക്കെങ്കിലും
ഭോജനത്തിനായി മത്സരിക്കാം
ഭാവിയിലേയ്ക്ക് വേണ്ടൊരു സമ്പാദ്യവും
പരാതിയൊന്നും പറയുവാനില്ല
ചിറകുവിരിക്കാന്‍ മതിയല്ലോ ശിക്ഷണം
പറന്നകലാം പിന്‍ഗാമികള്‍ക്ക് യഥേഷ്ടം
പിന്തിരിഞ്ഞുനോക്കിയില്ല മക്കളെന്നു
പരിഭവമോതുകയില്ലാരോടും
ജീവിതിത്തിന്‍പാതയിലിന്നുഞാന്‍
ജനിച്ചുവല്ലോ ഒരു പക്ഷിയായി വീണ്ടും
കതിരിനുവേണ്ടി കൂട്ടുകാര്‍ക്കൊപ്പം
കാതങ്ങളോളം പറക്കുന്നു ദിനവും
മനസ്സിന്നൊരു നീലവാനംപോലെ
പറവകളായെത്തീയൊരുപാടുപേര്‍
നിദ്രയിലെന്നാകാശത്തിനൊരുപാടുഭംഗി
ഓര്‍മ്മകളെല്ലാമിന്നു പറവകളായെത്തുമല്ലോ