Saturday, November 1, 2014

വെണ്ണിലാവ്



വിണ്ണിലലഞ്ഞു നടക്കുന്നെന്റെ കണ്ണുകളെന്നും
വെണ്ണിലാവേ  വാര് മുകിലിന്നുള്ളില്  മറഞ്ഞുവോ
വാതില് പ്പാളികള്  പാതിചാരീ ഞാന്
വരാഞ്ഞതെന്തേ നീ വരാഞ്ഞതെന്തേ

പാലപ്പൂമണമൊഴുകും രാവുകളിലൊന്നും  ഉറങ്ങാതെ
പാതിരാക്കിളിപാടും പാട്ടുകേട്ടു നാമേറ്റുപാടിയില്ലേ
പരസ്പരം ഏറെ അറിഞ്ഞുവെങ്കിലും പരിഭവങ്ങളൊന്നും
പറയുവാനാകാതെ ഒളിച്ചുവെച്ചൂ ഹൃദയത്തിലൊളിച്ചുവെച്ചൂ


എന്നാലും നീ നിലാവിന്  കൈവിരല് ത്തുമ്പാല്
എന്നെ തേടിയില്ലല്ലോ തഴുകിത്തലോടിയില്ലല്ലോ
മറവിതന്  കയങ്ങളിലോ മൗനത്തിന്  മണിമേടയിലോ
മുങ്ങിമുങ്ങി താണുപോകുവതെങ്ങു നീ ,അമ്പിളിത്തോണീ

മനം നിറയെ പെയ്തിറങ്ങുന്ന ഓര് മ്മകളായി  അന്നു
മറക്കുവാനാകാത്ത  മായ്ക്കുവനാകാത്ത മധുരം തന്നില്ലേ  

മാനത്തു വീണ്ടുമുദിക്കുകില്ലേ വെണ്ണിലാവേ  നീ
മായല്ലേ മറയല്ലേ   എന്റെ മാറിലെ നൊമ്പരമാകല്ലേ

Tuesday, October 21, 2014

അനുരാഗം

ഭൂപാളം പാടിയുണര് ത്തും കുടമണി കേട്ടിട്ടോ
പുല് ക്കൊടിത്തുമ്പില്  വിടരും പുഞ്ചിരി കണ്ടിട്ടോ
ഭൂമിതന്  മാറിലൊരു സ്നേഹപരാഗം
പൂവിട്ടൂ പുലരിയിലൊരു കുങ്കുമരാഗം

മിഴികള്  നിറയ്ക്കുമെന്  മഴക്കാലങ്ങള് ക്കു
മഴവില്ലഴകേകി   നിന്  മൊഴികള്
മുകിലിന്നിടയില്  കണ്ണാരംപൊത്തീക്കളിചൂ നമ്മള്
മാനസകിളിവാതിലിലെന്നോകണ്ടൂ  ഒരുമിന്നായം

മരതകപ്പട്ടെല്ലാമഴിച്ചു വാങ്ങീ  ശിശിരം
മൂടല് മഞ്ഞിലെന്  മേനി കുളിരുന്ന നേരം
മാമരങ്ങള് ക്കിടയിലൂടെ തഴുകുന്ന വെയില് നാളം
മെല്ലെയുരുകുകയായി ഹൃദയം പകരുകയായി മധുരം

ശാരദനിലാവില്  ഒരുനാളും ഉറങ്ങീലവള്
ശരമാരി പോലെ പെയ്തിറങ്ങി നിന്നോര് മ്മകള്
പൂങ്കിനാവിന്  തോണി തുഴഞ്ഞെങ്ങോ പോയി
പൂങ്കോഴി കൂകും വരെയെല്ലാം മറന്നുപോയി

മോഹങ്ങളെല്ലാം തളിരണിയിചൂ  ഹേമന്തം
മലരായമലരിലെല്ലാം തേന്  നിറച്ചൂ വാസന്തം
വേനലിലേറിടുന്നൂ നിന്  കോപവും താപവും
വേഴാമ്പലായി തേടിടുന്നൂ മാരിമുകില് മാലകള്

അഴലിന്നരുവികളെല്ലാം ചേര് ന്നൊഴുകി
ആഴക്കടലായി നെഞ്ചിലൊരു ആഴക്കടലായി
നിശ്ശബ്ദം  മറയുന്ന  സൂര്യന്  പകരുമീ  ചാരുത
നീറുമൊരു കനലായി എന്റെയുള്ളിലൊരു തീക്കനലായി

തിരക്കൈകളിലേറി പോയി നീ, ഇരുള്  വന്നുമൂടിയിട്ടും
തിരയുന്നൂ ഞാന്  തിരിഞ്ഞുകൊണ്ടോരോ നിമിഷവും
അകലെ മാനത്തിനിയും വരുകില്ലേ
ആഴിയിലെന്നും മുത്തുകള് തേടും അനുരാഗമേ എന്നനുരാഗമേ
 

Friday, September 12, 2014

പരിഭവം



മന്ദാരമേ ചെറു തുമ്പപ്പൂവേ ചൊല്ലൂ നീീ
മുഖത്തെങ്ങുനിന്നീ കണ്ണീര് ത്തുള്ളികള്
മാവേലിയുടെ ചോദ്യം കേട്ടു നിരയായി
മലരുകളെല്ലാം മറുമൊഴി ചൊല്ലി

പൂവിളിയുമായി  ആരും വന്നീല
പൂക്കളത്തില്  എന്നെയും കൂട്ടീല
മറുനാടന്  പൂവിനു  ചന്തമേറെയില്ലേ
മത് സരിച്ചെല്ലാരും വാങ്ങുകയല്ലേ

പുഞ്ചപ്പാടമെല്ലാം പാറിനടന്നിട്ടു
പുന്നെല്ലിന്  കതിരൊന്നും കിട്ടീലെന്നു
പരിഭവം ചൊല്ലിയിട്ടു തത്തമ്മപ്പെണ്ണ്
പുത്തരി വിളയും പാടം നോക്കിപ്പോയി

വിശേഷങ്ങള്  ആരാഞ്ഞിട്ടു കേട്ടതെല്ലാം
വിഷാദം തുളുമ്പും പരിഭവമല്ലോ
വിരുന്നു പാര് ക്കാന്  വന്നിട്ടു കണ്ടതെല്ലാം
വിതുമ്പി നില് ക്കും മുഖങ്ങളാണല്ലോ

കാഴ്ചകളൊക്കെ കാണാനെത്തിയ മാവേലി
കണ്ടൂ തന്  പ്രതിരൂപം കടകളിലെല്ലാം
കച്ചവടത്തിന്  കാവലാളായി ഒരുകോമാളിയായി
കലികാലമിതാണെന്നു ചൊല്ലുന്നു മാവേലിയും

ഉത്രാടനിലാവില്  ഊഞ്ഞാലിലാടിയില്ലേ
ചില്ലാട്ടം പറന്നുചെന്നു നമ്മള്
ചീന്തിയെടുത്തോരാ പ്ലാവിലത്തുണ്ടെന്റെ
ഉള്ളിലിന്നും വാടാതെ കിടപ്പൂ

ഇത്രമേല്  മാധുര്യമേകിയ ബാല്യം
ഇനിവരില്ലെന്ന പരിഭവമോടെ ഞാനുമില്ലേ
ഇന്നെന്റെ ഓണവും മിഴികളില്
ഈറനുണര് ത്തും സ് മരണകള്  മാത്രമല്ലേ


Friday, June 6, 2014

കണ്ണനെത്തേടി


കണ്ണനെക്കണ്ടു ഞാനാ കുപ്പിവളയിട്ട കൈകളില്
കാര് മുകില് വര് ണ്ണമോടെ  കണ്ണില് കപടഭാവമോടെ
കൂന്തലില്  മയില് പ്പീലി  ചൂടിക്കൊണ്ടും
കള്ളച്ചിരി ചിരിച്ചുകൊണ്ടും

വഴിയരികില്  ശില്പങ്ങളെല്ലാം നിരത്തിവെച്ചു
വില്ക്കുവാന്   നില്ക്കയാണവള്
വേഷത്തിലോ  ഗോപികയെപ്പോലെ
ഭാഷയിലോ  അയല് ക്കാരിയെപ്പോലെ

പണ്ടുതൊട്ടേ  മോഹിക്കുന്നതല്ലേ
പുല്ലാങ്കുഴലുമൂതി നില്ക്കുമീ  രൂപം
വിളിക്കുന്നുണ്ടു മാറിമാറി എല്ലാവരേയും
വാങ്ങുവാനെനിക്കും  ആശതോന്നി

പ്രിയയെ  തൊട്ടുവിളിച്ചവളുടെ കാതില്
പതിയെ ചൊല്ലി വിലയെത്രയായിരിക്കും
കടകളിലെല്ലാം കണ്ടിട്ടുണ്ട്  കണ്ണനെ പക്ഷേ
കണ്ടിട്ടില്ലിതുവരെയിത്ര  കാമുകഭാവമോടെ 

"കിഴക്കേകോട്ടയിലിനിയും വരുമല്ലോ
കിട്ടുമല്ലോ അന്നുമിതുപോലെ എല്ലാം
ഒരുപാടുദൂരം  കൊണ്ടുപോകേണ്ടതല്ലേ
ഒന്നുതട്ടിയാല്  ഉടഞ്ഞുപോകില്ലേ

പലതും നമ്മള്  കണ്ടും വാങ്ങിയും
പിടിയ്കുവാനിനിയും കൈയ്യിലിടമില്ലല്ലോ
പരിമിതമല്ലോ കൈയ്യിലെ പണവും
പിന്നെയൊരിക്കല്  വന്നു വാങ്ങിടാമല്ലോ "

മറുമൊഴി കേട്ടു മോഹം മനസ്സിലൊളിച്ചു
മൂകമാമനുരാഗം  മിഴികളിലോടിവന്നു
മറക്കുവാനായില്ലെനിക്കുതെല്ലും മായ്ക്കുവാനായില്ല
മുരളീഗായകനെത്തേടി  പിന്നെയും പോയല്ലോ

തിളച്ചുപൊന്തിയ ഉച്ചവെയിലിനൊപ്പം
തെരഞ്ഞുനടന്നാ തെരുവുകളിലെല്ലാം
തരുണീമണിയവളെ  കണ്ടതില്ലയെങ്ങും
തന്നില്ലാരുമൊരു  അടയാളവും

കാഴ്ചകളെല്ലാം മറച്ചു കണ്‍കോണില് നനവൂറിവന്നു
കാതുകളിലാരുടെയോ മൃദു മന്ത്രണം
കണ്ണന്   കള്ളനല്ലേ  അവന്  നിന്നെ
കബളിപ്പിക്കുമിതുപോലെ  ഇനിയെന്നുമെന്നും 

Wednesday, June 4, 2014

പരിസ്ഥിതിദിനം


പുലരുന്നതു പരിസ്ഥിദിനമല്ലേ ലോകം
പുത്തനാം ശപഥങ്ങള്  ചൊല്ലുകില്ലേ
ഭൂമിയെ  പച്ചക്കുട ചൂടിക്കാമെന്നോ മരു
ഭൂവിലും തണല്  വിരിച്ചിടാമെന്നോ

കാറ്റിലിളകിയാടുവാന്  പച്ചപട്ടുചേലയില്ല
കാലില്  വെള്ളിമണികിലുക്കാന്  പുഴകളില്ല
വേനലിനെന്തേ    വാകച്ചുവപ്പില്ല     പെയ്യും
വേനല് മഴയ്ക്കിന്നു   മാമ്പൂമണമില്ല

ആത്മാവിലേക്കു ഒഴുകിയെത്തും ആശതന്
അരുവികള് ക്കണകെട്ടി  നിന്നഴകാര് ന്ന
ആടയുമഭാരണങ്ങളും    അഴിച്ചുമാറ്റി
അകാലത്തിലാരുതന്നതീ  വൈധവ്യം

കുടിലചിന്തകള്   കുതിക്കുന്നു ചുറ്റിലും  പന്തയ
ക്കുതിരയെപ്പോലെ മുന്നേറുവാന്  മാത്രം
നിന്  മൗനമിന്നെന്  നെഞ്ചിലെ നൊമ്പരമായി
നിന്നുള്ളിലെരിയുന്നുണ്ടോ ഓര്മ്മച്ചിരതുകള്  മൂകം

പ്രതീക്ഷകളെല്ലാം അസ്തമിച്ചില്ലേ  നാളെ
പ്രതിജ്ഞകള്  കേട്ടാലതിനൊരു  ഉദയമുണ്ടോ
പ്രജ്ഞ  നശിച്ചാലെല്ലാം വെറും പ്രതിമകളല്ലേ
പ്രണയമിന്നു   മൃത്യുവിനോടു  മാത്രമല്ലേ

Friday, May 30, 2014

അടുക്കളക്കിന്നാരം


അതിഥിയായി വന്നിരുന്ന സ്വഗൃഹമിതില്
അഗതിയായി വരുവാനെന്തു ചെയ്തു ,കൃഷ്ണാ
അശ്രുകണങ്ങളിനിയും ഒഴിയില്ലീ ജന്മമെന്നു
അറിയാമായിരുന്നു ഉള്ളിന്റെ ഉള്ളില്

ആശ്വാസമായി നീ തന്ന വേലയിത്രയും
അകലിത്തിലായാതെന്  ഭാഗ്യമോ നിര് ഭാഗ്യമോ
ആശ്രയമേകിയവരുടെ തന്ത്രമോ  കരുണയോ
അധികമുള്ളടുക്കള എനിക്കു സ്വന്തമായി

ആധുനീകമായതൊന്നും  ഇല്ലയെന്റെ
അടുക്കളയിലിന്നും  എങ്കിലുമെല്ലാമൊരുക്കി
അതിരാവിലെ  ഒരുങ്ങിയിറങ്ങി തിരികെയെത്തുമ്പോള്
അമ്പിളി വാനിലുദിക്കുമല്ലോ

അരുണോദയത്തിലണയ്ക്കുമീ  അടുപ്പിലെ അഗ്നി
അണയുകയില്ല എന്നുള്ളിലൊരുനാളും 
അടരുവാന്  മിഴിനീരില്ലിന്നു  കണ്ണുകളില്
അരിവാളിന്  തിളക്കമെവിടെ നിന്നോ

അഴകോടെ മുറ്റമടിച്ചും അടുപ്പിലൂക്കോടെ ഊതിയും
അമ്മിയിലരച്ചും ആടകള്  നനച്ചുണക്കിയും
അഴലിന് മലരുകള്  വിരിഞ്ഞും കൊഴിഞ്ഞും
അറിയാതൊഴുകുന്നു  ദിനരാത്രങ്ങള്

അമ്മയ്ക്കിറങ്ങാന്  നേരമായോ  എന്നുചൊല്ലിയെന്നെ 
ആകെ  പുണരുന്നു പിന്നിലൂടെ രണ്ടിളം കൈകള്
അവളുടെ നെറ്റിയിലെന്നും കിട്ടണമൊരുമ്മ
അതിലലിയും മഞ്ഞുപോലീ വിഷാദങ്ങളെല്ലാം

അകലത്തുമറയും വരെ  നോക്കിനില്ക്കുമവരുടെ
അരികിലേയ്ക്കോടിയെത്തുവാന്   ദാഹിച്ചു മോഹിച്ചു
അലയുന്നു ഞാനൊരു വഴിവെട്ടം തേടി
അവര് ക്കായൊരു മിന്നാമിനുങ്ങിനെ തേടി

അറിയുകില്ലീ   പരിഭവങ്ങളെല്ലാം
ആരോടു  പറയണമെന്നിനിക്കിന്നും
അടുക്കളച്ചുവരുകള്ക്കുള്ളില്  എല്ലാമൊളിക്കുമ്പോഴും
ആരെയോ തിരയുന്നെന്  മിഴികളിന്നും

Friday, May 23, 2014

നിശാഗന്ധി

ഞാന്  നട്ടു വളര് ത്തിയ നിശാഗന്ധി ആദ്യമായി  പൂവിട്ടതിന്റെ ഓര്മ്മയ്ക്ക്,




നിശ്ശബ്ദമീ  നീലരാവിലെന്
നിശാഗന്ധി പൂക്കും വേളയായി
നിന്നെ തലോടുവാന്  കരങ്ങള്
നീട്ടിനില്പൂ നിലാവും ഞാനും

നിമിഷങ്ങള് കൊഴിയുമ്പോള്  കൂമ്പിടല്ലേ
നിന്നോടെനിക്കു പറയുവാനുണ്ടൊരു സ്വകാര്യം
നിറയെ കനല്  മൂടിയ നെഞ്ചിലിന്നു
നീഹാരമായി പൊഴിയുവതാരോ

നിറം ചാര് ത്തിയ് താരെന്  കിനാവുകളില്
നിത്യവും കണികാണും നീലക്കാര്  വര് ണ്ണനോ
നിദ്ര വന്നണഞ്ഞൂ  നയനങ്ങളില്
നിഴലായി നിന്  രൂപമതിലലിഞ്ഞു

നിന്നെ തിരയും പുലരിയില്  മിഴികളിലുതിരും
നിര് മല സ്നേഹത്തിന്  നീര്മണിത്തിളക്കം
നിറതിങ്കള്   വാനിലുദിക്കും യാമങ്ങളിലെന്  മനം
നിന്നോര് മ്മകളാല്  വിടരും നിശാഗന്ധിയല്ലേ

Friday, February 14, 2014

Secretariat Last Grade Service

സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് സര് വ്വീസിനെ  സെക്രട്ടേറിയറ്റ് സബോര്ഡിനേറ്റ് സര് വ്വീസില് ഉള്പ്പെടുത്തിയെന്നും പ്ര സ്തുത തസ്തികയ്ക്ക് ഇനിമുതല് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും എന്നൊക്കെ കൊട്ടിഘോഷിക്കുന്ന ഈ അവസരത്തില് അവിടെ ജോലി ചെയ്യുന്ന താഴ്ന്ന വിഭാഗം ജീവനക്കാര് ക്ക് അതിനെപ്പറ്റി എന്താണ് പറയാനുള്ളത് എന്നു നോക്കാം   .  P & A R D വകുപ്പില്  നിന്നും ഇറങ്ങിയ  03 -01-2014 ലെ സര് ക്കാര് ഉത്തരവ്  നം. 1 / 2014 / ഉ .ഭ .പ .വ  എന്നത് പ്രകാരം  ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നേരിട്ടുള്ള സ്ഥാനക്കയറ്റം L D  clerk , L D Typist എന്നീ തസ്തികകളിലേക്ക്  എല്ലാ വകുപ്പുകളിലും 10% ആക്കി ഉയര് ത്തിട്ടുണ്ട് . പൊതുഭരണവകുപ്പിലെ നിലവില് ഉണ്ടായിരുന്ന 4%   ആ ഉത്തരവില് 10% ആക്കിയിട്ടുണ്ട് എന്നാണ് .പക്ഷേ P & A R D വകുപ്പില് അന്വേഷിച്ചപ്പോള് അറിയാന് കഴിഞ്ഞത് സെക്രട്ടേറിയറ്റില് പ്രസ്തുത തസ്തികകള് ഇല്ലാത്തതിനാല്  അത് നടപ്പിലാക്കാന് കഴിയില്ല എന്നാണ് .നിയമസഭ ശാഖയിലേയുംപി .എസ്.സി ,  ലോക്കല് ഫണ്ട് ,ഓഡിറ്റ് തുടങ്ങിയ ഓഫീസുകളിലേയും അവസ്ഥ ഇതുതന്നെയായിരിക്കും .ഈ പറഞ്ഞ എല്ലായിടത്തും   L D  clerk , L D Typist എന്നിവയില്ല .
                       എല്ലാ ജില്ലകളിലേയും ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റില് നിന്നും നല്ലൊരു വിഭാഗം ഉദ്യോഗാര് ത്ഥികളെ മുകളില് പറഞ്ഞ ഓഫീസുകളില് നിയമിക്കുന്നുണ്ട് . ഇങ്ങനെ തലസ്ഥാനതല നിയമനം എന്ന വിഭാഗത്തിലായി മറ്റുള്ള എല്ലാ ജില്ലകളില് നിന്നുമുള്ളവര് എത്തുമ്പോള് കുറച്ച് പേര് അപ്പോള് തന്നെ അന്തര് ജില്ലാ മാറ്റം വാങ്ങുന്നു .പിന്നെയുള്ളവരില് കുറച്ചു ഹോസ്റ്റലില് താമസമാക്കുന്നു .അടുത്ത ജില്ലയിലുള്ളവര് യാതനകള് സഹിച്ച് ബസിലെയോ ട്രെയിയിനിലെയോ സ്ഥിരം യാത്ര ക്കാരുമാകുന്നു .തിരുവനന്തപുരം ജില്ലയില് തന്നെ പരീക്ഷ എഴുതി മറ്റു വകുപ്പുകളില് ജോലി കിട്ടിയിട്ടും സെക്രട്ടേറിയറ്റില്  സ്ഥാനക്കയറ്റം പെട്ടെന്ന് നടക്കുമെന്ന മിഥ്യാധാരണയില് ആ  വകുപ്പുകളില് ഉണ്ടായിരുന്ന  സീനിയോറിറ്റി നഷ്ടപ്പെടുത്തിയിട്ടു  മാറ്റം വാങ്ങിവന്നവരും ഒട്ടും കുറവല്ല .എല്ലാരേയും ഇരുത്തി ചിന്തിപ്പിക്കുന്ന ഒന്നായിപ്പോയി ഇപ്പോഴത്തെ ഈ  ഉത്തരവ് .  അന്തര് ജില്ലാ മാറ്റവും വകുപ്പുമാറ്റവും  വാങ്ങി   പോകാന് ഒരുങ്ങുകയാണ് ഭൂരിഭാഗം പേരും .അതിനായി ശ്ര മിച്ചവര് ക്ക് കിട്ടിയ മറുപടി മിക്ക ജില്ലകളിലും വേക്കന് സിയില്ല എന്നാണ് .അതിന്റെ യഥാര് ത്ഥ കാരണം കൈക്കൂലിയും രാഷ്ട്രീയ പിന് ബലവും വേണമെന്നതാണ് .

             അവിടെ ഓഫീസ് അറ്റന്ഡന്റ്റായി ജോലിയില് കയറുന്ന ഒരാള് 10 -12  വര്ഷം കാത്തിരുന്നാല് പോലും അറ്റന്ഡറായി സ്ഥാനകയറ്റം ലഭിക്കാത്ത അവസ്ഥയാണുള്ളത് . സെക്രട്ടേറിയറ്റ് അസി സ്സ് റ്റന്റ്റ് തസ്തികയില് അനുവദിച്ചിട്ടുള്ള 4 % നേരിട്ടുള്ള സ്ഥാനക്കയറ്റവും ശരിയായ   വിധത്തില് ഇപ്പോള് നടക്കുന്നില്ല . അതിനുകാരണമായി ചൂണ്ടികാട്ടുന്നത് നേരത്തേ ഈ വഴിയേ പ്രവേശിച്ചിട്ടുള്ളവര്  വകുപ്പുതലപരീക്ഷകള് പാസ്സായി അര് ഹിക്കുന്ന പ്രമോഷന്  വാങ്ങി പോകാതെ കിട്ടിയ കസേരകളില് ഉറച്ച് ഇരിക്കുന്നതിനലാണെന്നു കേള്ക്കുന്നു .2000 -01 വര് ഷങ്ങളില് സര് വ്വീസില് കയറിയവര് ക്കാണ്‌ അവസാനമായി ഇത്തരത്തില് സ്ഥാനക്കയറ്റം കിട്ടിയത് .ആ കാലയളവില് ജോലിയില് പ്ര വേശിച്ചവരില് ബിരുദധാരികള് വിരലിലെണ്ണാവുന്നവര് മാത്രമാണ് ഉണ്ടായിരുന്നത് .അതിനുശേഷം വന്നവര് ക്കെല്ലാം ബിരുദമോ അതിനുമുകളില് യോഗ്യതയോ ഉള്ളവരാണ് .ഈ രീതിയിലുള്ള സ്ഥാനക്കയറ്റവും ഇനിയുള്ളവരുക്ക് പ്രതീക്ഷിക്കേണ്ട .
               പി .എസ് .സി നടത്തുന്ന സെക്രട്ടേറിയറ്റ്  അസി സ്സ് റ്റന്റ്റ്  തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിച്ചാലും അവിടെ ജോലി ചെയ്യുന്നവര് ക്ക്  ആ പേരിലും യാതൊരു പരിഗണനയും ലഭിക്കുന്നില്ല . എല്ലാ വകുപ്പില് നിന്നുമുള്ളവരോടോപ്പം പരീക്ഷ എഴുതി ലിസ്റ്റില് ഇടം നേടിയാലും ജോലിയില് നിന്നു വിരമിക്കുന്ന കാലത്തുപോലും അതു ലഭിക്കാനിടയില്ല .ഓരോ പരീക്ഷ കഴിയുമ്പോഴും ലിസ്റ്റുകള് കൂട്ടിച്ചേ ര് ക്കുന്നതല്ലാതെ വലിയ പ്രയോജനമൊന്നും അതുകൊണ്ടുമില്ല .
     
         സെക്രട്ടേറിയറ്റ് ലാസ്റ്റ് ഗ്രേഡ് സര് വ്വീസിനെ  സെക്രട്ടേറിയറ്റ് സബോര്ഡിനേറ്റ് സര് വ്വീസില് ഉള്പ്പെടുത്തിക്കൊണ്ട്  05 -12 -2013  -ല് സ. ഉ.(എം .എസ്) നം.349 / 2013 /പൊ .ഭ .വ എന്ന ഒരു ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും   പി.എസ് .സി യുടെ അംഗീകാരം പോലുള്ള വലിയ കടമ്പകള്  ബാക്കിയേറെയുണ്ട് .ഇക്കാരണങ്ങളാല് വരുന്നവര് അടുത്തുതന്നെ മാറ്റം വാങ്ങിപ്പോകുന്നു .ഒരേ റാങ്ക് ലിസ്റ്റില് ഇടം നേടിയിട്ടും മറ്റു വകുപ്പുകളില് ജോലി ലഭിച്ചു എന്ന ഒറ്റക്കാരണത്താല്  മറ്റുള്ളവരുക്ക് കൂടുതല് ആനുകൂല്യങ്ങള് ലഭിക്കുമ്പോള് ഈ വിഷയങ്ങളെല്ലാം പരിഹരിച്ച് എന്തെങ്കിലും ഉത്തരവുകള് എന്നെങ്കിലും ഉണ്ടായെന്കില് എന്ന് ആശിക്കുകയാണീ  ഹതഭാഗ്യര് .
    

Friday, February 7, 2014

കൊന്നപ്പൂക്കള്


മേടം വന്നണഞ്ഞില്ലല്ലോ എന്നിട്ടുമെന്തിനു നീ 
മേനിയിലാകെ  മഞ്ഞപ്പൂങ്കുലകള് ചാര്ത്തി
മറ്റൊരു മോഹിനിയായി മാറിയതോ നിന് 
മനസ്സിലെ മോഹമെല്ലാം പൂവണിഞ്ഞതോ 
വര്ഷമെല്ലാം  നീളും തപസ്സിനാലോ 
വാരിച്ചൂടുന്നതിത്രയും കണിമലരുകള് 
കച്ചവടക്കണ്ണാലേ കാണുന്നു ജനമിതും 
കംമ്പോളത്തിലിന്നു വില്ക്കുന്നാ പൂക്കളും 
ആരും അനുവാദം ചോദിക്കുന്നില്ല നിന് 
ആഭരണങ്ങളെല്ലാം പങ്കുവെയ്ക്കുകയല്ലേ 
വിഷുനാളും  വിടചൊല്ലിയകലുംപോളൊരു 
വിധവയെപ്പോലെ നില്ക്കുന്നു മൂകം , നീ 
വിരിക്കും തണലിലും വിഷാദമില്ലേ ,സഖീ 
വിധിയുടെ കൈകളിലെന്നും നാമൊരുപോലെയല്ലേ 
മൌനത്തിന് മുഖംമൂടിയ്ക്കപ്പുറം നിനക്കും 
ഓര്മ്മകള് തന് മാറാപ്പിലൊരു ദു:ഖസാഗരമില്ലേ 
കൌമാരം കഴിഞ്ഞുദിക്കും പ്രണയം പോലെ 
കൌതുകമായിന്നു  വിടരുമീ വസന്തം 
കണികാണുവാന് തേടി വരുന്നവരാരും 
കാണുകയില്ലുള്ളില് കനലായി നീറുമീ പ്രണയം 
കാത്തുനില്ക്കാതെ പൊഴിയുമിതളുകളെല്ലാം 
കാറ്റിലുതിരും കണ്ണീര് കണങ്ങളല്ലേ 
മനസ്സിലെ ഭാരമെല്ലാം ഒളിച്ചു നീയും 
മന്ദഹാസം ചൂടിയെന് മുറ്റത്ത്‌ നില്പ്പൂയെന്നും 
കാലംതെറ്റി പൂത്തുകൊഴിഞ്ഞാലും നിന്
കിനാവിലെ വര്ണ്ണമല്ലോ  ഈ മോഹപ്പൂക്കള്

Friday, January 3, 2014

കണ്‍മഷിപ്പൊട്ടുകള്



കത്തുന്ന അടുപ്പിനു മുന്നില് 
കാത്തു നില്ക്കുന്നതും അഗ്നിജ്വാലകള് 
കൂട്ടിക്കിഴിച്ചു നോക്കുന്നു മനസ്സില് 
കൂട്ടിയിണക്കാനാവുമോ രണ്ടറ്റവും 
നെഞ്ചിലെ നേരിപ്പോടിനുള്ളില് 
നിറഞ്ഞുകത്തുന്നു ജീവിതമെപ്പോഴും 
കരിയും പുകയുമില്ലാതെ കത്തുമീ വാതകം 
കിട്ടണമെനിക്കും ഒരുനാളെന്നു കിനാവുകണ്ടു 
കുതിച്ചുയരും വിലയെന്നു കേട്ടപ്പോഴതൊരു 
കിട്ടാക്കനിയായി പാഴ്കിനാവായി 
ഉള്ളിലെ താപത്താലേ തെളിയുന്നു 
ഊതിയുണര് ത്തേണ്ട താമസം തെല്ലുമില്ല
പാതവക്കിലുണരുമോ പാചകസമരം 
പൊതുജനം പഴിചാരുവതാരേ 

പഴങ്കഥയായി മാറിയതു മറന്നേപോയി 
 പുഞ്ചിരിക്കു പിന്നിലെ നൊമ്പരങ്ങള് 
പങ്കുവെച്ചാലതു പടരില്ലേ പലരുമറിയില്ലേ
പലപ്പോഴും നീട്ടും കരങ്ങള് പെട്ടെന്നു 
പിന് വലിക്കുന്നതില് കാണാം പാടുകള് 
കൈവിരല് തുമ്പുകളിലെ പ്പൊട്ടുകള് 
അമ്മ പൈതലിന് മുഖത്ത് അരുമയോടെ 
അണിയിക്കും  കണ്‍മഷിപ്പൊട്ടുപൊലെ
ആരും കാണാതെ തുടയ്ക്കുന്നു വേഗം 
അടര് ന്നുവീഴും മുന്പേ നീര് കണങ്ങളും
കരിമഷിപ്പാടുകള്ക്ക് ഇന്നെന്തു ചേലാണെന് 
കരളിലെ കള്ളനാം കാര് വര്ണ്ണനെപ്പോലെ